Sunday Special

Manorama Online

Sunday Specials

  1. 14 hrs ago

    ജീവിതം പറയാനാകാത്ത കാലം | India file Podcast | Manorama Online Podcast

    സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ അവരെഴുതിയ രൂപത്തിൽ പുറത്തിറങ്ങുന്നതിൽ ആർക്കാണ് ഭയം? പുസ്തകത്തിനു മറ്റൊരു രാജ്യത്തുമില്ലാത്ത പ്രശ്നം ഇന്ത്യയിലുണ്ടാകുന്നതെങ്ങനെയാണ്? പലകാലങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവിതമെഴുത്തുകളിലൂടെ സഞ്ചരിച്ച് ഉത്തരം തേടുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.Sonia Gandhi's memoir highlights the trend of political autobiographies in India and the publishing challenges that often accompany them. Explore the legacy of Indian political autobiographies, from Nehru to Modi, and the ongoing debate on freedom of expression. Why Publishers Fear a Tell-All: Malayala Manorama Delhi Chief of Bureau Jomy Thomas talk about the Controversy Around Sonia Gandhi's Book and the History of Indian Political Autobiographies. See omnystudio.com/listener for privacy information.

    ജീവിതം പറയാനാകാത്ത കാലം | India file Podcast | Manorama Online Podcast
  2. 20 hrs ago

    'പാട്ടുകാരി ആണെന്നറിഞ്ഞപ്പോൾ ലാലേട്ടൻ കൂടുതൽ ബഹുമാനിച്ചു'; ഡോ. ബിനീത അഭിമുഖം

    ​തിരക്കുകൾക്കിടയിലും ഡോക്ടറായും പാട്ടുകാരിയായും അവതാരകയായും നിറഞ്ഞുനിൽക്കുന്ന ഡോ. ബിനീത രഞ്ജിത് മലയാളികൾക്ക് പ്രിയപ്പെട്ട മുഖമാണ്. 'ബ്രൈഡാത്തി' പാട്ടിന്റെ പിറവിക്ക് പിന്നിലെ കൗതുകങ്ങളും, ലാലേട്ടന്റെ 'ഓറ' സമ്മാനിച്ച മാന്ത്രിക നിമിഷങ്ങളും, വേഷവിധാനങ്ങളുടെയും ഒരുക്കങ്ങളുടെയും പേരിൽ സമൂഹം കൽപ്പിച്ചു തരുന്ന പദവികളെക്കുറിച്ചുള്ള തുറന്ന ചിന്തയുമായി മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു   In this exclusive Podcast, Dr. Bineetha Renjith, doctor, singer, anchor, and trainer opens up about her vibrant life and multi faceted journey. In this interview, she shares the fascinating behind the scenes story of recording the song 'Bridathi,' magical moments experiencing complete actor Mohanlal's aura, and how she balances a demanding career with passion and family. See omnystudio.com/listener for privacy information.

    'പാട്ടുകാരി ആണെന്നറിഞ്ഞപ്പോൾ ലാലേട്ടൻ കൂടുതൽ ബഹുമാനിച്ചു'; ഡോ. ബിനീത അഭിമുഖം
  3. 2 Sept

    ആരെയൊക്കെ തകർക്കണം രാഹുൽ | India file Podcast | Manorama Online Podcast

    ‘പുരുഷാധിപത്യം തകർക്കുക’– പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ ആഹ്വാനം ഇതാണ്. പറയുന്നത് ഇന്ത്യയിലെ സ്ത്രീപക്ഷത്തോടാണ്. പക്ഷേ, മനുസ്മൃതി– ജാതിവ്യവസ്ഥ– പുരുഷാധിപത്യം എന്നിവയെ കോർത്തിണക്കിയുള്ള രാഹുലിന്റെ ഈ നീക്കം ആരെയാണ് ഉന്നംവയ്ക്കുന്നത്? എന്തുകൊണ്ടാണ് ഇവിടെ അംബേദ്‌കറും ഭരണഘടനയും നെഹ്റുവും ആർഎസ്‌എസുമെല്ലാം വീണ്ടും ചർച്ചയാകുന്നത്? മനുസ്മൃതിയുടെ കാര്യത്തിലും നേരത്തേ ഹിന്ദു കോഡ് ബില്ലിന്റെ കാര്യത്തിലുമൊക്കെ എന്തായിരുന്നു ആർഎസ്എസ് നിലപാട്? രാഹുലിന്റെ ഈ പുതിയ മുദ്രാവാക്യത്തിൽ കോൺഗ്രസിനുള്ളിൽനിന്നു തന്നെ എത്ര പിന്തുണ ലഭിക്കും? ചർച്ച ചെയ്യുന്നതാണ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.     In this episode of 'India File' podcast, Malayala Manorama Delhi Chief of Bureau Jomy Thomas analyzes Opposition Leader Rahul Gandhi's recent call to 'smash patriarchy' and the strategy behind linking it with the Manusmriti and the caste system. The article examines why key historical figures and institutions- including B.R. Ambedkar, Jawaharlal Nehru, the Constitution, and the RSS- have re-emerged at the center of this debate. It also looks back at the RSS's stance on the Hindu Code Bill while questioning how much internal backing Rahul Gandhi's aggressive new line will draw from within the Congress party. See omnystudio.com/listener for privacy information.

    ആരെയൊക്കെ തകർക്കണം രാഹുൽ | India file Podcast | Manorama Online Podcast
  4. 25 Aug

    മിടുക്കനായ റിയോ എന്ന ഓട്ടോറിക്ഷ | Malayalam Story for Kids | MKid | Bedtime story | Rio Autorickshaw

    വലിയ മലകൾക്കിടയിലുള്ള അരുവിക്കര' എന്ന ഗ്രാമത്തിൽ റിയോ എന്നൊരു കുട്ടി ഓട്ടോറിക്ഷ ഉണ്ടായിരുന്നു. റിയോയുടെ നിറം നല്ല കടും മഞ്ഞയായിരുന്നു. റിയോ ഭയങ്കര പാവമായിരുന്നു. വലിയ വണ്ടികളെ കാണുമ്പോൾ അവൻ തന്റെ കണ്ണാടികൾ ആത്മവിശ്വാസം ഇല്ലതെ പതുക്കെ താഴ്ത്തി വെക്കും. റിയോയുടെ കൂടെ വലിയ ടിപ്പൻ ലോറിയും, മണ്ണുമാന്തി യന്ത്രമായ ചിങ്കു ജെ.സി.ബിയും, വേഗത്തിൽ ഓടുന്ന കുഞ്ഞിക്കാറും, മെലിഞ്ഞ സൈക്കിളും ഉണ്ടായിരുന്നു. അവർ വലിയ കൂട്ടായിരുന്നു. റിയോയുടെ പേടി മാറ്റാൻ ഈ കൂട്ടുകാർ പലപ്പോഴായി ശ്രമിക്കാറുണ്ടായിരുന്നു. പക്ഷെ ഒരു ഫലവുമുണ്ടായിട്ടില്ല ട്ടോ. എന്നിട്ടോ? കഥ കേട്ടോളൂ ... In a village called 'Aruvikkara', located between big mountains, there was a little autorickshaw named Rio. Rio was a beautiful, deep yellow color. He was very timid. Whenever he saw big vehicles, he would slowly lower his mirrors, lacking confidence. Along with Rio were a big tipper lorry, an excavator named Chinku the JCB, a speedy little car, and a slender bicycle. They were great friends. These friends often tried to help Rio overcome his fear. But it was of no use, you know. So what happened next? Listen to the story. See omnystudio.com/listener for privacy information.

    മിടുക്കനായ റിയോ എന്ന ഓട്ടോറിക്ഷ | Malayalam Story for Kids | MKid | Bedtime story | Rio Autorickshaw

About

Sunday Specials