18:52 وَيَوْمَ يَقُولُ نَادُوا۟ شُرَكَآءِىَ ٱلَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًا ﴾٥٢﴿ (അല്ലാഹു അക്രമികളോടായി:) 'നിങ്ങള്‍ ജല്‍പിച്ചു കൊണ്ടിരുന്ന എന്റെ പങ്കുകാരെ വിളിച്ചുകൊള്‍വിന്‍' എന്നു പറയുന്ന ദിവസം (ഓര്‍ക്കുക)! - അപ്പോള്‍ അവര്‍ അവരെ വിളി(ച്ചു നോ)ക്കുന്നതാണ്: എന്നാല്‍ അവര്‍ അവര്‍ക്കു ഉത്തരം നല്‍കുന്നതല്ല. നാം (അല്ലാഹു) അവര്‍ക്കിടയില്‍ ഒരു അപകടസ്ഥലം ഏര്‍പ്പെടുത്തുന്നതുമാണ്. وَيَوْمَ يَقُولُ അവന്‍ പറയുന്ന ദിവസം نَادُوا നിങ്ങള്‍ വിളിക്കുവിന്‍ شُرَكَائِيَ എന്റെ പങ്കുകാരെ الَّذِينَ زَعَمْتُمْ നിങ്ങള്‍ ജല്‍പിച്ചിരുന്നവരായ فَدَعَوْهُمْ അപ്പോള്‍ അവര്‍ അവരെ വിളിക്കും فَلَمْ يَسْتَجِيبُوا എന്നാല്‍ അവര്‍ ഉത്തരം നല്‍കുകയില്ല لَهُمْ അവര്‍ക്കു وَجَعَلْنَا നാം ഏര്‍പ്പെടുത്തുകയും ചെയ്യും, ആക്കുകയും ചെയ്യും بَيْنَهُم അവര്‍ക്കിടയില്‍ مَّوْبِقًا ഒരു അപകടസ്ഥലം 18:53 وَرَءَا ٱلْمُجْرِمُونَ ٱلنَّارَ فَظَنُّوٓا۟ أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُوا۟ عَنْهَا مَصْرِفًا ﴾٥٣﴿ കുറ്റവാളികള്‍ നരകത്തെ (നേരില്‍) കാണും, അപ്പോള്‍ അവര്‍ക്കു വിചാരം വരും (മനസ്സിലാകും): നിശ്ചയമായും തങ്ങള്‍ അതില്‍ അകപ്പെട്ടുപോകുന്നവരാണെന്നു. അതില്‍ നിന്നു തിരിഞ്ഞുപോകുവാനുള്ള ഒരു മാര്‍ഗ്ഗവും അവര്‍ കണ്ടെത്തുന്നതുമല്ല. പരലോകവിശ്വാസവും, നരകശിക്ഷയെക്കുറിച്ചുള്ള ഭയവും ഇല്ലാതിരുന്ന അവര്‍, നരകം ഇപ്പോള്‍ കണ്ണില്‍ കാണുകയാണ്. അതു യഥാര്‍ത്ഥം തന്നെയാണെന്നും, തങ്ങള്‍ക്കു അതില്‍നിന്നു രക്ഷയില്ലെന്നും അവര്‍ക്കിപ്പോള്‍ ശരിക്കും ബോധ്യമായിരിക്കുന്നു. നിഷേധത്തിന്റെ ലാഞ്ചനപോലും അവരില്‍ ഇല്ലതന്നെ. 18:54 وَلَقَدْ صَرَّفْنَا فِى هَٰذَا ٱلْقُرْءَانِ لِلنَّاسِ مِن كُلِّ مَثَلٍ ۚ وَكَانَ ٱلْإِنسَٰنُ أَكْثَرَ شَىْءٍ جَدَلًا ﴾٥٤﴿ തീര്‍ച്ചയായും, ജനങ്ങള്‍ക്കുവേണ്ടി എല്ലാ(വക) ഉപമകളെയും ഈ ഖുര്‍ആനില്‍ നാം വിവിധതരത്തില്‍ വിവരിച്ചിട്ടുണ്ട്. മനുഷ്യന്‍, ഏതു വസ്തുവെക്കാളുമധികം തര്‍ക്ക (സ്വഭാവ) മുള്ളവനാകുന്നു. ഖുര്‍ആന്റെ വിവരണരീതി ഒരു പ്രത്യേക തരത്തിലുള്ളതാകുന്നു. അതിന്റേതായ ഒരു ശൈലിയും, പ്രതിപാദനരീതിയുമാണ് അതിനുള്ളത്. ശാസ്ത്രഗ്രന്ഥങ്ങള്‍, സാഹിത്യകൃതികള്‍, ചരിത്രപുസ്തകങ്ങള്‍ മുതലായവപോലെയുള്ള ഒരു സമ്പ്രദായം അതു സ്വീകരിച്ചിട്ടില്ല. വിഷയങ്ങളെ അടിസ്ഥാനമാക്കി അദ്ധ്യായങ്ങള്‍, പര്‍വങ്ങള്‍, പംക്തികള്‍ എന്നിവയൊന്നും നിര്‍ണ്ണയിക്കുക അതിനു പതിവില്ല. അതിന്റെ വിവരണരീതിയെ സംബന്ധിച്ചു എത്രയോ മഹാന്‍മാര്‍ നീണ്ടുനീണ്ട ലേഖനങ്ങളും, ഗ്രന്ഥങ്ങളും രചിച്ചുകഴിഞ്ഞിട്ടുള്ളതാണ്. ചുരുങ്ങിയ വാചകങ്ങളില്‍ അതിന്റെ സാക്ഷാല്‍ സ്വഭാവം വരഞ്ഞുകാണിക്കുക സാദ്ധ്യമല്ല. ഉപദേശം, നിര്‍ദ്ദേശം, നിയമം, ചരിത്രം, കഥ, ഉപമ, സംഭവം, സുവിശേഷം, താക്കീതു, പ്രകൃതിവര്‍ണ്ണന, ചിന്താപാഠം, ദൃഷ്ടാന്തം എന്നിങ്ങിനെ പലതും ഇടകലര്‍ന്നും, ഒന്നൊന്നിനെ തുടര്‍ന്നും കാണാം. ഒരേ കാര്യംതന്നെ, ഒരേ സംഭവംതന്നെ, ഒന്നിലധികം സ്ഥലത്തു ആവര്‍ത്തിച്ചാവര്‍ത്തിച്ചു വിവരിക്കും. പക്ഷേ, ഓരോ സ്ഥലത്തും മറ്റേസ്ഥലത്തു കാണപ്പെടാത്ത സവിശേഷതയോടുകൂടിയായിരിക്കും അത്. ഒരിടത്തു സംക്ഷിപ്തമാണെങ്കില്‍, വേറൊരിടത്തു സവിസ്തരമായിരിക്കും. സജ്ജനങ്ങളുടെ പുണ്യഫലങ്ങള്‍ വിവരിക്കുമ്പോള്‍ ദുര്‍ജ്ജനങ്ങളുടെ ദുഷ്ഫലങ്ങളും വിവരിക്കുന്നതു കാണാം. ചെറുതും, വലുതും, സങ്കല്‍പവും, സംഭവിച്ചതുമായ ഉപമകളും ഇടയ്ക്കിടെ സാധാരണമാണ്. നിയമവശങ്ങളെക്കാള്‍ ധാര്‍മ്മികവശത്തിന്നാണ് കൂടുതല്‍ പ്രാധാന്യം കാണുക. ചുരുക്കിപ്പറഞ്ഞാല്‍, ബുദ്ധിയും ചിന്തയുമുള്ള മനുഷ്യരെ മടുപ്പുതോന്നിക്കാതെയും, മുഷിപ്പിക്കാതെയും ആകര്‍ഷിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക ശൈലിയാണ് അതിനുള്ളത്. എന്നാല്‍, മനുഷ്യനാകട്ടെ, സ്വഭാവേന താര്‍ക്കികനാണ്. വേണ്ടതിനും, വേണ്ടാത്തതിനും അവന്‍ തര്‍ക്കം നടത്തും. ബോധ്യംവന്നാലും വിമര്‍ശിച്ചുകൊണ്ടിരിക്കും. സമാധാനപൂര്‍വ്വം കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ അവനു ക്ഷമയുണ്ടാകുകയില്ല. ഇത്യാദി സ്വഭാവങ്ങള്‍ നിമിത്തം ഖുര്‍ആന്റെ അദ്ധ്യാപനങ്ങളും ഉപദേശങ്ങളും പലപ്പോഴും അവനു ഉപയോഗപ്പെടുത്തുവാന്‍ കഴിയാതെ പോകുന്നു. സൂറത്തു – സുമറിലെ ഒരു വചനം ഇവിടെ ശ്രദ്ധേയമാകുന്നു: فَبَشِّرْ عِبَادِ ﴿١٧﴾ الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ ۚ أُولَـٰئِكَ الَّذِينَ هَدَاهُمُ اللَّـهُ ۖ وَأُولَـٰئِكَ هُمْ أُولُو الْأَلْبَابِ ﴿١٨﴾ : الزمر (സാരം: പറയുന്ന വാക്കു ശ്രദ്ധിച്ചു കേള്‍ക്കുകയും, എന്നിട്ടു, അതില്‍ നല്ലതിനെ പിന്‍പറ്റി നടക്കുകയും ചെയ്യുന്നവരാകുന്ന എന്റെ അടിയാന്‍മാര്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുക: അവരാണ് അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കിയിട്ടുള്