നിർജ്ജര/ഓർമ്മയുടെ ഇടങ്ങൾ എൻ.രേണുക

renuka n

Memory History & Narration ഓർമ്മ ചരിത്രം ആഖ്യാനം അനുഭവങ്ങൾ അറിവുകൾ

  1. വരിക വരിക വരിക വാ വരിക ദൈവമേ

    May 3

    വരിക വരിക വരിക വാ വരിക ദൈവമേ

    കാലത്തിൻ്റെ മെതിക്കളത്തിലാണ് ഞാൻ.കൊയ്ത്തുപാടങ്ങളിലെ തിരക്കിനും ആരവങ്ങൾക്കുമിടയിലാണ് ഇപ്പോഴും.അടഞ്ഞുകിടക്കുന്ന വീട്ടിലേയ്ക്ക് വല്ലപ്പോഴും എത്തുമ്പോൾ കാടുകയറിയ മുറ്റവും ചപ്പിലകൾ നിറഞ്ഞ നടവഴിയും ഭയാനകമായ ഒരു നിശ്ശബ്ദതയും അവിടെ തുടരാനാകാത്ത വിധം പിന്തുടർന്നെത്തും.മനുഷ്യരുടെയും പ്രകൃതിയുടെയും മൃതകാലമെന്നത് ഋതുക്കൾ ഉറഞ്ഞുപോകുന്ന അവസ്ഥയാണ്. കൊയ്ത്തുത്സവങ്ങളിലെല്ലാം കലയും പ്രതിരോധവും അതിജീവനവും ഉണ്ട്. അതൊരു നൈരന്തര്യമാണ്. ആറങ്ങോട്ടുകരയിലെ 13 അടി ഉയരമുള്ള കൊയ്ത്തുത്സവ വിളംബരശില്പം സൂചിപ്പിക്കുന്നത് അതാണ്.കൊയ്ത്തുത്സവങ്ങളെല്ലാം കലോത്സവങ്ങളും സമരവേദികളുമാണെന്ന്.അരിവാളും കതിർക്കറ്റയും ഓലക്കുടയും വിശറിയും കയ്യേന്തി നിൽക്കുന്ന വയ്ക്കോൽ ശില്പം നിർമ്മിച്ച വി.ഗിരീഷ് എന്ന കലാകാരൻ കാർഷിക ഭൂതകാലത്തോടാണ് സംവദിക്കുന്നത്.വിത്തും വേരുപടലങ്ങളും ശില്പത്തിൻ്റെ അടിഭാഗത്തുണ്ട്. പാടത്ത് എരിവെയിലിൽ ജ്വലിക്കുന്ന ശില്പത്തിനടുത്ത് നിൽക്കുമ്പോൾ പാഠശാലയിൽ വിത്ത് ബില്ലിനെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾ ആരംഭിച്ചിരുന്നു. ആറങ്ങോട്ടുകര പലതുകൊണ്ടും മോഹിപ്പിക്കുന്ന ഒരു ഗ്രാമമാണ്. കുറിയേടത്ത് താത്രിയുമായി ബന്ധപ്പെട്ട കഥകളിൽ നിന്നും പിന്നീട് ശ്രീജ കെ.വിയുടെ ഓരോരോ കാലത്തിലും എന്ന നാടകത്തിൽ നിന്നും ആ നാട് മനസ്സിൽ പുനർജ്ജനിച്ചുകൊണ്ടേയിരുന്നു. 2006 മുതൽ ആറങ്ങോട്ടുകര പാഠശാലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കൊയ്ത്തുത്സവം ഇരുപതാമത്തെ വർഷത്തിലേയ്ക്ക് കടക്കുകയാണ്.മരുതം, പുലം,കതിരൊളി, വല്ലം എന്നിങ്ങനെ മണ്ണുമായി ബന്ധപ്പെട്ട പേരുകളിൽ ആണ്ടുതോറും നടന്നുവരുന്ന കലാകാർഷികസാംസ്കാരികോത്സവത്തിൻ്റെ അറിയിപ്പും ക്ഷണവും പലപ്പോഴും ശ്രീജ കെ.വിയിൽനിന്ന് കിട്ടാറുണ്ടെങ്കിലും ഒരിക്കലും അവിടെ പോകാൻ കഴിഞ്ഞില്ല. ഈ വർഷം ഔദ്യോഗികമായ കൂട്ടുത്തരവാദിത്തത്തിൻ്റെ ഭാഗമായി അവിടെ പോകേണ്ടി വന്നു.ഒരു ദിവസപ്പാതിയെങ്കിലും ആറങ്ങോട്ടുകരയിൽ ചിലവഴിക്കാൻ കഴിഞ്ഞു... തൻ്റേതായ ഇടങ്ങൾ കണ്ടെത്തി ആസ്വദിക്കുന്ന ജൈവമനുഷ്യരുടെ നാട്ടുത്സവം.. മനസ്സിൻ്റെയും ശരീരത്തിൻ്റെയും സ്വതന്ത്രവിഹാരങ്ങൾക്ക് കലയും കൃഷിയും സൗഹൃദവും പങ്കാളിത്തവുമായി ഒരു ദേശം കൂട്ടുപോകുന്നു..കൊയ്ത്തും പാട്ടും നാടകവും വില്പനയും നടക്കുന്ന പാടശേഖരം..അത്ഭുതക്കാഴ്ചകൾ ഒന്നുമില്ല.. എങ്കിലും യാതൊരുവിധ സമ്മർദ്ദങ്ങളും സംഘർഷങ്ങളും ഇല്ലാതെ കുറച്ചു സമയമെങ്കിലും നമുക്ക് എന്നോ നഷ്ടപ്പെട്ടുപോയ സമാധാനത്തിൻ്റെയും ആനന്ദത്തിൻ്റെയും പതിഞ്ഞ താളവട്ടങ്ങളിൽ വീണ്ടും വസിക്കുക എന്നത് മാത്രമാണ് ജീവിതത്തിൻ്റെ സാർത്ഥകത.നൃത്തശില്പശാലയിൽ ഇടയ്ക്ക് വിനീത നെടുങ്ങാടി പറയുന്നുണ്ടായിരുന്നു: ശരീരം പാടുന്ന അനുഭവം ഉണ്ടാവണമെന്ന്... ശരിയാണ്... ചില ഇടങ്ങളിൽ ശരീരവും മനസ്സും പാടുക തന്നെയാണ്...

    6 min
  2. ജാലിയൻവാലാബാഗ്: ചില യാത്രാനുഭവങ്ങൾ - അഭിലാഷ് ആലങ്ങാട്

    09/06/2021

    ജാലിയൻവാലാബാഗ്: ചില യാത്രാനുഭവങ്ങൾ - അഭിലാഷ് ആലങ്ങാട്

    ചരിത്രസ്മാരകങ്ങൾ സന്ദർശിക്കുകയെന്നത് പലപ്പോഴും ആഹ്ളാദകരമായ അനുഭവമല്ല.നിരപരാധികളായ മനുഷ്യരുടെ ആർത്തനാദങ്ങൾ അമർന്നു പോയ മണ്ണിലൂടെയുള്ള യാത്രയും ഒരു ചരിത്രാനുഭവമായി മാറുന്നു.അത്തരത്തിൽ പഞ്ചാബിലെ അമൃത്സറിലുള്ള ജാലിയൻവാലാബാഗ് സന്ദർശിച്ചതിൻ്റെ അനുഭവമാണിത്.അധികാരവും വിധേയത്വവും പ്രതിരോധങ്ങളും നിലവിളികളും കൂടിക്കലർന്ന ബഹുസ്വരാത്മകമായ വഴികളിലൂടെ മാത്രമേ ഭൂതകാലത്തിലേക്ക് എത്തിച്ചേരാനാകൂ.അത്തരം ഒരു നരനായാട്ടിൻ്റെ നടുക്കമുണർത്തുന്ന സ്മരണയാണ് ജാലിയൻവാലാബാഗ് ദുരന്തം.ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച അസംഖ്യം മനുഷ്യർക്ക് നേരെയാണ് ആക്രമണമുണ്ടായത്.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ നിർണ്ണായകവും ദുരന്തപൂർണ്ണവുമായ ഒരു സംഭവമായിരുന്നു ഇത്.ഗാന്ധിജിയെ നിസ്സഹകരണ പ്രസ്ഥാനത്തിലേക്ക് നയിക്കുന്നതിൽ ഈ കൂട്ടനരഹത്യ കാരണമായി എന്നാണ് പറയപ്പെടുന്നത്.ഗാന്ധിയുടെ അഹിംസാ രീതികളിൽ നിന്ന് ഭിന്നമായി സായുധസമരപ്പോരാളിയായി ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്ത് തൂക്കുമരത്തിലേയ്ക്ക് നയിക്കപ്പെട്ട, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഉധംസിങിൻ്റെ ഓർമ്മയായിക്കൂടി ജാലിയൻവാലാബാഗ് യാത്രയെ ഇവിടെ വായിച്ചെടുക്കുന്നു.

    11 min

About

Memory History & Narration ഓർമ്മ ചരിത്രം ആഖ്യാനം അനുഭവങ്ങൾ അറിവുകൾ