Dilli Dali

S Gopalakrishnan

Dilli Dali is a podcast initiative from Delhi, India on contemporary society and culture

  1. വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി

    6일 전

    വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി

    1943 ൽ അംബേദ്‌കർ എഴുതിയ പുസ്തകമാണ് Pakistan or Partition of India . അതിൽ ഇന്ത്യാവിഭജനകാലത്തിലെ തീവ്ര ഹിന്ദു -തീവ്ര മുസ്‌ലിം നിലപാടുകൾ പഠനവിധേയമായിട്ടുണ്ട്. അംബേദ്‌കർ എഴുതി :' എൻ്റെ ഈ പുസ്തകം (Pakistan or Partition of India) ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരേസമയം അപ്രിയമായി ഭവിച്ചു. എന്നാൽ ഹിന്ദുക്കൾക്ക് അപ്രിയമായതിനുള്ള കാരണങ്ങളല്ല മുസ്ലീങ്ങൾക്ക് അപ്രിയമാകാൻ കാരണങ്ങളായത്. ഈ അപ്രിയതകൾ ഉണ്ടായതിൽ എനിക്ക് യാതൊരു വിഷമവുമില്ല. (തീവ്ര)ഹിന്ദുക്കളും (തീവ്ര)മുസ്ലീങ്ങളും എൻ്റെ പുസ്തകത്തെ തള്ളിപ്പറഞ്ഞത് അവർ രണ്ടുപേരുടേയും തിന്മകൾ അതിൽ ഇല്ല എന്നുള്ളതിന്റെ തെളിവാണ്. എൻ്റെ ചിന്തകളാകട്ടെ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ അഭിപ്രായമല്ലാതാനും. ഭയരഹിതമായി എഴുതപ്പെട്ട സ്വതന്ത്രചിന്തകളാണത്.' ( ബി . ആർ . അംബേദ്‌കർ : 1 ജനുവരി , 1945 )വടകരയിലെ ഒരു ചായക്കടയിൽ ഒരു ഹിന്ദു ദേശീയവാദിയുമായി നടത്താനിടയായ സംഭാഷണത്തെ മുൻനിർത്തി ഒരു പോഡ്‌കാസ്റ്റ് :ദില്ലി -ദാലി പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു

    14분
  2. കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി. ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ

    5월 6일

    കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി. ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ

    1941 ൽ ജി . ശങ്കരക്കുറുപ്പ് എഴുതിയ' ക്ഷീണമാമെന്നാത്മാവു തകർന്നാൽ തകർന്നോട്ടേവീണയാക്കുക ഭവ- ദാശയം ഗാനം ചെയ്‌വാൻ' എന്നെഴുതിയ വരികളിൽ നിന്നും എസ് . കലേഷിന്റെ പാതകളൊന്നിൽ തൂങ്ങിക്കിടന്നു പാടുന്ന തേൻകൂട് എന്ന റേഡിയോയിലേക്ക് ഒരു ആന്തോളനമുണ്ട് എന്നു ഞാൻ പറയുമ്പോൾ എൻ്റെ കാവ്യാസ്വാദനത്തിലെ തുടർച്ചകളെ മാത്രമാണ് സൂചിപ്പിക്കുന്നത്. കർണാടകസംഗീതത്തിലെ ഇക്കാലത്തെ ഏത് ചെറുപ്പക്കാരുടെ നല്ല ആലാപനങ്ങളിലും ഒരു ശെമ്മാങ്കുടിയെ ചെവിയോർക്കുമ്പോലെയൊന്നാണത്. ശങ്കരക്കുറുപ്പിലെ കാലവും ലോകവും ആകാശവും കലേഷിൽ നിഷേധിക്കപ്പെടുന്നില്ല എന്നേ ഞാൻ പറയാൻ വെമ്പുന്നുള്ളൂ.കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി . ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

    11분
  3. രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ: മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം AMRITH LAL TALKS

    4월 20일

    രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ: മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം AMRITH LAL TALKS

    രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം - ഇന്ത്യ എന്ന ഫെഡറൽ ബോധ്യം ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിൻ്റെ ഒപ്പീനിയൻ എഡിറ്ററായ അമൃത് ലാലുമായുള്ള ഒരു സംഭാഷണം ചർച്ച ചെയ്യുന്ന വിഷയങ്ങൾ . അൻപതു ലോക്‌സഭാ സീറ്റുകളിൽ കൂടുതലുള്ള സംസ്ഥാനങ്ങളെ വിഭജിക്കണോ ?. വിദേശകാര്യം , ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങളൊഴികെയുള്ളവ സംസ്ഥാനങ്ങൾക്ക് പൂർണ്ണമായും വിട്ടുകൊടുത്ത് യഥാർത്ഥ ഫെഡറൽ ബോദ്ധ്യത്തിലേക്ക് രാജ്യം വഴിമാറണോ ?. വടക്ക് -തെക്ക് എന്ന ദേശീയധാരകൾ പണ്ടുമുതൽക്കേ ഉള്ളതല്ലേ ?. നാനാത്വത്തിലെ ഏകത്വം പോലെ പ്രധാനമല്ലേ ഏകത്വത്തിലെ നാനാത്വവും ?. സ്ത്രീപ്രാതിനിധ്യത്തിന്റെ മറവിൽ എന്ത് രാഷ്ട്രീയലക്ഷ്യമാണ് മണ്ഡലപുനർനിർണ്ണയം വഴി ലക്ഷ്യമാക്കുന്നത് ?. വടക്കേയിന്ത്യ എന്നും സംഘപരിവാറിനൊപ്പം തുടരുമെന്ന് കരുതി ജീവിക്കാതെ വടക്കേയിന്ത്യയിൽ ജനങ്ങളുടെ ഇടയിൽ ഇറങ്ങി രാഷ്ട്രീയപ്രവർത്തനം നടത്തുകയല്ലേ വേണ്ടത് ?

    36분
5
최고 5점
2개의 평가

소개

Dilli Dali is a podcast initiative from Delhi, India on contemporary society and culture

좋아할 만한 다른 항목